കോളേജില്‍ കേറുമ്പോഴേ ഞങ്ങളൊക്കെ എസ്.എഫ്.ഐക്കാരാണ്. അവിടെ ഭരിക്കുന്നത് എസ്.എഫ്.ഐ ആണ്. അപ്പോള്‍ റിബലിസം, റെവലൂഷന് എന്നൊക്കെ പറഞ്ഞ് നടക്കുകയാണ്. ഞാന്‍ പഠിച്ച കോളേജിന്റെ ത്രില്ലടിക്കണമെങ്കില്‍ എസ്.എഫ്.ഐ ആകണമെന്നാതാണ് മറ്റൊരു കാര്യം. കാന്‍ചാനല്‍മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകൻ ഷാജി കൈലാസിന്റെ പ്രതികരണം. മോഹൻലാലുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് ഷാജി കൈലാസ് പഠന കാലത്തേക്ക് മടങ്ങിയത്. മോഹൻലാലും ഷാജി കൈലാസും ഒരേ കോളേജിൽ പഠിച്ചിരുന്നവരും ആയിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു. വീടിനടുത്തും ഡി.വൈ.എഫ്.ഐയിലുമൊക്കെ ഉണ്ടായിരുന്നു. കോളേജില്‍ ചേരുമ്പോള്‍ അവര്‍ എന്റെ കയ്യില്‍ പ്രത്യകം കത്തൊക്കെ തന്നുവിട്ടു, ഈ സഖാവിനെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞ്. എന്നെ രൂപപ്പെടുത്തിയത് സംഘടനയാണ്. കോളേജില്‍ പിന്നെ പോസ്റ്ററുകളൊക്കെ ഞാന്‍ എഴുതുന്നുണ്ട്. അങ്ങനെ പോവുന്ന സമയത്ത് ഒരു വലിയ ജാഥയുടെ പുറകില്‍ മോഹന്‍ലാല്‍ പോകുന്നത് ഞാന്‍ കണ്ടു. ഇതാണ് ആദ്യത്തെ നേരിട്ടുള്ള കാഴ്ച. അന്ന് അദ്ദേഹത്തിന്റെ നാടകമൊക്കെ ഞാന്‍ കാണാറുണ്ടായിരുന്നു. ഭയങ്കര രസത്തില്‍ നടക്കുന്നൊരാള്. സെക്രട്ടറിയേറ്റിന്റെ മുമ്പിലൊക്കെ കാണാം. ഞാന്‍ ക്ലാസിന് പോയി തിരിച്ചുവരുന്ന സമയത്തും അദ്ദേഹത്തെ അവിടെ കാണാം. ബാലുചേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോയപ്പോഴാണ് മോഹൻലാലിനെ ആദ്യമായി സിനിമയില്‍ കാണുന്നത്. വാ കുരുവി വരു കുരുവി എന്ന ചിത്രമായിരുന്നു അത്. ലാല്‍ അന്ന് ഭയങ്കര ബിസിയായിരിക്കുന്ന സമയാണ്. ആ സമയത്ത് 33 സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഷൂട്ടിനാണ് വന്നത്. ഞാന്‍ പെട്ടെന്ന് സീനും കോസ്റ്റ്യൂമും കൊണ്ട് കൊടുത്തു. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസിലായി. എന്നെ നോക്കി ‘അല്ല’ എന്ന് പറഞ്ഞു. ഞാന്‍ അതേ, കോളേജിലെ ടീമാണെന്ന് പറഞ്ഞു. വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നതെന്നാണ് എന്നോട് ചോദിച്ചത്. അന്നൊക്കെ വീട്ടില്‍ പറയാതെ ഒളിച്ചോടി സിനിമയിലെത്തുന്ന ആള്‍ക്കാരുണ്ട്. വീട്ടില്‍ പറഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞു. ആ സൗഹൃദം പിന്നെ എവിടെ കണ്ടാലും തുടര്‍ന്നു. ആ സിനിമയിൽ തന്നെ എനിക്കൊരു ഷെഡ്യൂൾ ചെയ്യാൻ പറ്റി എന്നത് വലിയ ഭാഗ്യമാണെന്നും ഷാജി കൈലാസ് പങ്കു വെക്കുന്നു.
പഠിച്ച കോളേജിന്റെ ത്രില്ലടിക്കണമെങ്കിൽ എസ്.എഫ്.ഐ ആവണം: മോഹൻലാലിനെ കാണുന്നത് ജാഥയുടെ പിന്നിൽ; പഠന കാലം പറഞ്ഞ് ഷാജി കൈലാസ്
Advertisement
Advertisement