രണ്ട് വർഷത്തെ ഇടവേളയിട്ട തൃശൂർ പൂരത്തിന് കൊടിയേറി. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം പൂരം കൊടിയേറിയത്.രാവിലെ ഒന്‍പതേ മുക്കാലോടെയായിരുന്നു കോടിയേറ്റം. പാണികൊട്ടിന് തുടര്‍ന്ന് പാരമ്പര്യഅവകാശികള്‍ ഭൂമി പൂജ നടത്തി പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്തിയതോടെ പൂരത്തിന് ഔദ്യോഗിക തുടക്കമായി. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ ഉയർത്തിയതോടെ തട്ടകം പൂരലഹരിയിലായി. തിരുവമ്പാടിയിൽ പത്തേമുക്കാലോടെയായിരുന്നു കൊടിയേറ്റ്. പാരമ്പര്യാവകാശികൾ ഭൂമിപൂജ നടത്തി, പൂജിച്ച സപ്തവർണ കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തി. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയർത്തി. പൂരത്തിന്റെ പങ്കാളികളായ ലാലൂർ കാർത്ത്യായനി ക്ഷേത്രത്തിലും അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിലും രാവിലെ കൊടിയേറ്റ് നടന്നു. മറ്റ് ക്ഷേത്രങ്ങളിൽ വൈകീട്ടാണ് കൊടിയേറ്റ്. പാറമേക്കാവിലെ കൊടിയേറ്റിന് ശേഷം പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു മുന്നില്‍ മേളവും അരങ്ങേറി.
കോവിഡ് തീര്‍ത്ത രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന സമ്പൂര്‍ണ്ണ പൂരത്തെ ആഘോഷമാക്കാനുള്ള ആവേശത്തിലാണ്
തൃശൂര്‍ നഗരവും തട്ടകക്കാരും പൂരപ്രേമികളും.
Advertisement
Advertisement