ചേർപ്പ് സദാചാര ആക്രമണത്തിൽ ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

22

ചേർപ്പ് ചിറയ്ക്കലിൽ സദാചാര ആക്രമണത്തിൽ ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

Advertisement

ചിറയ്ക്കൽ കോട്ടം നിവാസികളായ കൊടക്കാട്ടിൽ വിജിത്ത് (37), കരിക്ക വിഷ്ണു (31), മച്ചിങ്ങൽ ഡിനോൺ (28), കുറുപ്പംവീട്ടിൽ അമീർ (30), കൊടക്കാട്ടിൽ അരുൺ, നെല്ലിപ്പറമ്പിൽ രാഹുൽ (34), മച്ചിങ്ങൽ അഭിലാഷ് (27), മൂർക്കനാട് കാരണയിൽ ഗിഞ്ചു (28) എന്നിവരുടെ പേരിലാണ് നോട്ടീസ്. ഏഴുപേർ പ്രദേശത്തെ താമസക്കാരും ഒരാൾ മൂർക്കനാട് സ്വദേശിയുമാണ് ഫെബ്രുവരി 18നാണ് ബസ് ഡ്രൈവറായ ചിറക്കൽ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹാറി (33) ന് മർദനമേറ്റത്. തുടർന്ന് ചികിത്സയിലായിരുന്ന സഹാർ മാർച്ച് ഏഴിന് മരിച്ചു. പ്രതികളിൽ ഒര രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ സംഘം ചേര്‍ന്ന് തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപം വച്ച് ആക്രമിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെയാണ്  സഹര്‍ മരിച്ചത്. പ്രതികളെ പിടികൂടാത്തതിൽ പോലീസിനെ രൂക്ഷ വിമർശനമുയർന്നിരുന്നു. പ്രതികളെ രക്ഷപ്പെടാൻ പോലീസ് സൗകര്യമൊരുക്കിയെന്ന കുടുംബത്തിന്റെ ആക്ഷേപമുയർന്നതോടെയാണ് പ്രതികൾക്ക് സഹായം നൽകിയ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. 

Advertisement