തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭ. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്നുള്ള പ്രചാരണം അനാവശ്യവും ദുരുദ്ദേശപരവുമാണെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന ലിസി ആശുപ്രതിയെ മത സ്ഥാപനമായി ബ്രാന്റ് ചെയ്യുന്നതിൽ അവിവേകമുണ്ട്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ കത്തോലിക്ക സഭയ്ക്ക് പ്രത്യേക നിലപാടില്ല. പാർലമെന്ററി രാഷ്ട്രീയത്തിൽ വ്യക്തികൾക്ക് അവരുടെ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്യാം. പ്രത്യേക രാഷ്ട്രീയ പാർട്ടിയ്ക്ക് വോട്ടുചെയ്യാൻ ഇപ്പോൾ പറയേണ്ട സാഹചര്യമില്ല. വ്യക്തികളെ മതങ്ങൾ നോക്കി സഭയുടെ സ്ഥാനാർത്ഥിയെന്ന് പറയുന്നത് ജനാധിപത്യ സംവിധാനത്തിന് അപകടമാണ്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ അത്തരം പ്രസ്താവന നടത്തുന്നതിൽ സഭയ്ക്ക് ദുഃഖമുണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച് കത്തോലിക്കാ സഭ: ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്നുള്ള പ്രചാരണം അനാവശ്യവും ദുരുദ്ദേശപരവുമാണെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; ലിസി ആശുപ്രതിയെ മത സ്ഥാപനമായി ബ്രാന്റ് ചെയ്യുന്നതിൽ അവിവേകം
Advertisement
Advertisement