
എ.ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകളിൽ നിന്ന് നിന്ന് കോടികൾ അഴിമതി നടന്നുവെന്ന് വ്യക്തമാമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ സർക്കാർ ആവശ്യപ്പെടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്തുപറയണമെന്ന് മുഖ്യമന്ത്രിയെ അണിയറയിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ആരോപണം ഉണ്ടാകുമ്പോൾ ഏത് അന്വേഷണവും നടത്താൻ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണമാണ് മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടത്. കമ്പനിയുടെ ക്രയവിക്രയം വിദേശത്തായതുകൊണ്ട് സംസ്ഥാനത്തെ ഏജൻസി അന്വേഷിച്ചാൽ എങ്ങനെയാണ് സത്യം പുറത്തുവരികയെന്നും അവർ ചോദിച്ചു.എഐ ക്യാമറ വിവാദത്തിൽ ബിനാമി പ്രവർത്തിച്ചുവെന്ന് വ്യക്തമാണ്. പ്രകാശ് ബാബുവിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ഇഡിയും അന്വേഷിക്കണം. സിബിഐ അന്വേഷിക്കണമെങ്കിൽ കേരളം ആവശ്യപ്പെടണം. കൂടാതെ കോടതിയിൽ നിന്ന് ഉത്തരവ് വേണം. പ്രതിപക്ഷം കേസന്വേഷണം അട്ടിമറിക്കാൻ കൂട്ട് നിൽക്കരുതെന്നും ശോഭ ആവശ്യപ്പെട്ടു.